തിരുവനന്തപുരം: കേരളത്തില്‍ അക്രമം വർധിക്കുന്നുവെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം നടത്തും. മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്‌ട്രേറ്റുകളിലേക്കും ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രഖ്യാപിച്ചു.
ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പോലീസും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ഇതിന് അവസാനമുണ്ടാക്കാനാണ് യുഡിഎഫ് പ്രക്ഷോഭമെന്നും ഹസൻ വിവരിച്ചു. യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്‌ഥാപനങ്ങളിലെ പ്രസിഡണ്ടുമാര്‍, മറ്റ് യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പ്രക്ഷോഭ പരിപാടികളിൽ പങ്കെടുക്കും എന്നാണ് കൺവീനർ അറിയിച്ചിട്ടുള്ളത്.
Read Also: റഷ്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ല; വിലക്കി യൂറോപ്യൻ രാജ്യങ്ങൾ