എറണാകുളം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പ്രതികരിച്ചു.
കെവി തോമസ് പാര്‍ട്ടി വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ നേരത്തെ ഉയർന്നു വന്നിരുന്നു. എന്നാൽ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലെ അനുനയ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് മുതിര്‍ന്ന നേതാവായ കെവി തോമസിന് പാര്‍ട്ടിയില്‍ ഉചിതമായ പദവി നല്‍കാന്‍ ധാരണയായത്.
പാർട്ടിയോട് ഇടഞ്ഞുനിന്ന തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന് സംസ്‌ഥാനത്തെ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ നിർണായക തിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന് നേതാവിന്റെ വിട്ടുപോകൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ആയിരുന്നു ഹൈക്കമാന്റിന്റെ വിലയിരുത്തൽ. തോമസിനെ ഒപ്പം നിർത്താനുളള അനുനയ ചർച്ചകളുടെ ഭാഗമായി സോണിയഗാന്ധിയും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
Read Also: യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍