ഹാർബർ തുറന്നിട്ടും മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ; മൽസ്യക്ഷാമം രൂക്ഷം

By Team Member, Malabar News
Ajwa Travels

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹാർബറുകൾ തുറന്നിട്ടും മൽസ്യക്ഷാമം നേരിടുന്നതിനാൽ ജോലിയില്ലാതെ തൊഴിലാളികൾ. ക്ഷാമം രൂക്ഷമാതോടെ കടലിൽ പോയിട്ടും രക്ഷയില്ലെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്‌. മൺസൂൺ വരുന്നതിന് മുൻപ് കടലിളക്കമുണ്ടായി സമൃദ്ധമായി മൽസ്യം ലഭിക്കേണ്ട കാലമാണെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയവർക്ക് വലിയ മെച്ചമില്ലാതെ മടങ്ങേണ്ടി വന്നെന്ന് തൊഴിലാളികൾ വ്യക്‌തമാക്കുന്നു.

മൽസ്യം ലഭിക്കുന്നത് കുറഞ്ഞതോടെ മിക്ക തൊഴിലാളികളും നിലവിൽ പട്ടിണിയിലായ അവസ്‌ഥയിലാണ്‌. മുപ്പതോളം പേർ പോവുന്ന ഒഴുക്കു വല, ചൂട വല, ചാള വല എന്നിവയുള്ള വള്ളങ്ങൾ നേരത്തേ തന്നെ കടലിൽ പോക്ക് നിർത്തിയിരുന്നു. നിലവിൽ ചെറിയ വള്ളങ്ങളാണ് കടലിൽ പോകുന്നത്. ഇവക്ക് ലഭിക്കുന്ന മൽസ്യവും വളരെ കുറവാണ്. ഈ സാഹചര്യത്തിൽ വലിയ വള്ളങ്ങൾ കടലിൽ പോകുന്നത് നിർത്തിയിരിക്കുകയാണ്.

ഇന്ധനം ഉൾപ്പടെ 20,000 രൂപ ചെലവിട്ടാണ് വലിയ വള്ളങ്ങൾ കടലിൽ പോകുന്നത്. എന്നാൽ മൽസ്യം ലഭിക്കാതെ മടങ്ങുന്ന സാഹചര്യത്തിൽ വലിയ നഷ്‌ടം ഉണ്ടാകുന്നതോടെയാണ് ഇവർ കടലിൽ പോക്ക് നേരത്തെ തന്നെ നിർത്തി വച്ചത്. മിക്കവരും ബാങ്ക് വായ്‌പ എടുത്തും മറ്റുമാണ് വലിയ വള്ളവും മോട്ടറും വലയും സംഘടിപ്പിക്കുന്നത്. എന്നാൽ നിലവിൽ പണി ഇല്ലാതായതോടെ വായ്‌പ അടവ് പോലും മുടങ്ങിയിരിക്കുകയാണ്. കൂടാതെ മാർക്കറ്റിൽ മൽസ്യ വില വലിയ രീതിയിൽ ഉയരാനും മൽസ്യക്ഷാമം ഇടയാക്കിയിട്ടുണ്ട്.

Read also : കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE