കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മംഗൽ ബാഗിനൊപ്പം രണ്ട് അനുയായികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആചിൻ ജില്ലയിലെ ബന്ദാരിയിൽ റോഡിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് അഫ്‌ഗാൻ ന്യൂസ് റിപ്പോർട് ചെയ്‌തു.
തെഹ്‌രീക്കി താലിബാൻ പാകിസ്‌ഥാനുമായി (ടിടിപി) ബന്ധമുള്ള സംഘടനയാണ് ലഷ്‌കർ ഇ ഇസ്‌ലാം. മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ഈ ഭീകര സംഘടന വരുമാനം സ്വരൂപിക്കുന്നത്.
പാകിസ്‌ഥാനിലെ ഖൈബർ മേഖലയിൽ ജനിച്ച അഫ്രീദി ഗോത്ര വിഭാഗക്കാരനായ ബാഗ്, അഫ്‌ഗാനിസ്‌ഥാനിലുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. മംഗൽ കൊല്ലപ്പെട്ടതായി നിരവധി തവണ വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്.
Read also: വിസ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ