പുതുവര്‍ഷത്തില്‍ ഗൃഹോപകരണങ്ങള്‍ക്ക് 10 ശതമാനം വരെ വില വര്‍ദ്ധന ഉണ്ടായേക്കുമെന്ന് സൂചന. എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ എന്നിവക്കാണ് വില കൂടുവാന്‍ സാധ്യത. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ദ്ധനയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിന് ചെലവേറിയതുമാണ് വില കൂടനുള്ള കാരണം.
ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചെമ്പ്, അലൂമിനിയം, സ്‌റ്റീൽ എന്നിവയുടെ വില വര്‍ദ്ധനയാണ് പ്രധാനമായും വില കൂടാന്‍ കാരണമാകുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധന മൂലം പ്ളാസ്‌റ്റിക്കിന്റെ വിലയും ഉയര്‍ന്നത് ഗൃഹോപകരണങ്ങളുടെ വില വര്‍ദ്ധനക്ക് കാരണമാകും. അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ വിതരണം ചെയ്യുന്നതിലെ കുറവ് കാരണം ടിവി പാനലുകളുടെ വിലയും ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.
എല്‍ജി, പാനസോണിക്, തോംസണ്‍ തുടങ്ങിയ നിര്‍മ്മാതാക്കള്‍ ജനുവരി മുതല്‍ എല്‍ഇഡി ടിവിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം. വില കൂട്ടുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് സോണി അറിയിക്കുന്നത്. എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യയും തങ്ങളുടെ എല്ലാ ഉല്‍പന്നങ്ങളുടെയും വില വര്‍ദ്ധിപ്പിക്കും. ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ജനുവരി മുതല്‍ 7 ശതമാനം വരെ കൂട്ടുമെന്നാണ് എല്‍ജി അറിയിക്കുന്നത്.
Also Read: ‘ആസ്ട്രസെനക- ഓക്‌സ്‌ഫഡ് വാക്‌സിന് 100% ഫലപ്രാപ്‍തി’; കമ്പനി സിഇഒ