തിരുവനന്തപുരം: ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ക്ക് ഇന്ന് സമാപനമാകും. മുഖ്യമന്ത്രി പിണറായി വിജയൻ തെക്കന്‍മേഖലാ ജാഥയുടെയും എസ് രാമചന്ദ്രൻ പിള്ള വടക്കന്‍മേഖലാ ജാഥയുടെയും സമാപനം ഉൽഘാടനം ചെയ്യും.
സംസ്‌ഥാനത്തിന്റെ തെക്കുനിന്നും വടക്കുനിന്നും ‘നവകേരള കേരള സൃഷ്‌ടിക്കായി വീണ്ടും എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുമുന്നണി മേഖലാ ജാഥകള്‍ സംഘടിപ്പിച്ചത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനാണ് വടക്കന്‍ മേഖല ജാഥ നയിച്ചത്. തെക്കന്‍മേഖല ജാഥ നയിച്ചത് സിപിഐ നേതാവ് ബിനോയ് വിശ്വമാണ്.
തെക്കന്‍ മേഖല ജാഥക്ക് തിരുവനന്തപുരത്താണ് ഇന്ന് സമാപനമാകുക. ജാഥയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സര്‍ക്കാരിനെതിരെ ഉയർന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.
വടക്കന്‍മേഖല ജാഥ തൃശ്ശൂരിലാണ് സമാപിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ജാഥയുടെ സമാപന സമ്മേളത്തിന്റെ ഉൽഘാടനം നിര്‍വ്വഹിക്കും.
അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ സീതാറാം യെച്ചൂരി സമാപന ചടങ്ങുകളിൽ പങ്കെടുക്കില്ല.
Read Also: ഇന്ധനവില വര്‍ധനക്കെതിരെ ശശി തരൂര്‍; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധം