ബിഹാറിൽ മുന്നേറ്റമുണ്ടാക്കി ഇടതുപക്ഷം; 19 സീറ്റുകളിൽ ലീഡ് തുടരുന്നു

By Trainee Reporter, Malabar News
Representational image
Ajwa Travels

പാറ്റ്ന: ബിഹാറിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാക്കി ഇടതുപാർട്ടികൾ. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, 19 സീറ്റുകളിലാണ് സിപിഎം, സിപിഐ, സിപിഐഎംഎൽ എന്നീ പാർട്ടികൾ മുന്നേറുന്നത്. സിപിഎം –4, സിപിഐ –6, സിപിഐഎംഎൽ –19 എന്നിങ്ങനെ 29 മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മൽസരിക്കാൻ ഇറങ്ങിയത്.

കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ 3 സീറ്റുകൾ നേടാൻ മാത്രമേ ഇടതുപക്ഷത്തിന് സാധിച്ചിരുന്നുള്ളു. അർവാൾ, ബിഭൂതിപുർ,ഗോസി, ദുംറാവ്, അഗിയാവ്‌, അരാഹ്, ബാക്രി തുടങ്ങിയ ആർജെഡിയുടെയും ജെഡിയുവിനെയും കോൺഗ്രസിന്റെയും 16 സിറ്റിംഗ് മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മുന്നേറ്റം നടത്തുന്നത്. ബൽരാംപുർ, ദാറൗലി എന്നീ സിറ്റിംഗ് സീറ്റുകളിൽ സിപിഐഎംഎൽ ലീഡ് തുടരുകയാണ്. എന്നാൽ സിറ്റിംഗ് സീറ്റായ താരാരി മണ്ഡലത്തിൽ സ്വതന്ത്ര്യ സ്‌ഥാനാർഥിക്കാണ് മുന്നേറ്റം.

ബംഗാളും ത്രിപുരയും കൈവിട്ടുപോയ സിപിഎമ്മിനും ബിഹാറിലെ ജയം അനിവാര്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തേജസ്വിയോട് പിണങ്ങി വേറിട്ട് മൽസരിച്ചുവെങ്കിലും, ഈ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പമാണ് ഇടതുപാർട്ടികൾ. മഹാസഖ്യം സർക്കാരുണ്ടാക്കിയാൽ, ഇടതുപക്ഷ പാർട്ടികൾ പിന്തുണക്കുമെന്ന് പാർട്ടി നേതൃത്വം നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിൽ ചേരുമോ എന്നതിനെക്കുറിച്ച് അപ്പോഴത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

Read also: പാര്‍ട്ടിയില്‍ സ്‌ഥാനമില്ല; മുസ്‌ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE