പാറ്റ്ന: ബിഹാറിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാക്കി ഇടതുപാർട്ടികൾ. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, 19 സീറ്റുകളിലാണ് സിപിഎം, സിപിഐ, സിപിഐഎംഎൽ എന്നീ പാർട്ടികൾ മുന്നേറുന്നത്. സിപിഎം –4, സിപിഐ –6, സിപിഐഎംഎൽ –19 എന്നിങ്ങനെ 29 മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മൽസരിക്കാൻ ഇറങ്ങിയത്.
കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ 3 സീറ്റുകൾ നേടാൻ മാത്രമേ ഇടതുപക്ഷത്തിന് സാധിച്ചിരുന്നുള്ളു. അർവാൾ, ബിഭൂതിപുർ,ഗോസി, ദുംറാവ്, അഗിയാവ്, അരാഹ്, ബാക്രി തുടങ്ങിയ ആർജെഡിയുടെയും ജെഡിയുവിനെയും കോൺഗ്രസിന്റെയും 16 സിറ്റിംഗ് മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മുന്നേറ്റം നടത്തുന്നത്. ബൽരാംപുർ, ദാറൗലി എന്നീ സിറ്റിംഗ് സീറ്റുകളിൽ സിപിഐഎംഎൽ ലീഡ് തുടരുകയാണ്. എന്നാൽ സിറ്റിംഗ് സീറ്റായ താരാരി മണ്ഡലത്തിൽ സ്വതന്ത്ര്യ സ്‌ഥാനാർഥിക്കാണ് മുന്നേറ്റം.
ബംഗാളും ത്രിപുരയും കൈവിട്ടുപോയ സിപിഎമ്മിനും ബിഹാറിലെ ജയം അനിവാര്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തേജസ്വിയോട് പിണങ്ങി വേറിട്ട് മൽസരിച്ചുവെങ്കിലും, ഈ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പമാണ് ഇടതുപാർട്ടികൾ. മഹാസഖ്യം സർക്കാരുണ്ടാക്കിയാൽ, ഇടതുപക്ഷ പാർട്ടികൾ പിന്തുണക്കുമെന്ന് പാർട്ടി നേതൃത്വം നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിൽ ചേരുമോ എന്നതിനെക്കുറിച്ച് അപ്പോഴത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
Read also: പാര്‍ട്ടിയില്‍ സ്‌ഥാനമില്ല; മുസ്‌ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്