പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനായി വനം വകുപ്പ് മണ്ണാർക്കാട് തത്തേങ്ങലത്ത് കെണി സ്‌ഥാപിച്ചു. സ്വകാര്യ റബർ തോട്ടത്തിലാണ് പുലിക്കൂട് സ്‌ഥാപിച്ചത്. വളർത്തുമൃഗങ്ങളെ ഉൾപ്പടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് പുലിശല്യം രൂക്ഷമാണ്. നിരവധി ആളുകളുടെ വളർത്തുമൃഗങ്ങളെ പുലി പിടിച്ചു. പ്രദേശത്ത് പുലിക്കൂട് സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമായിരുന്നു. യുദ്ധകാലാടിസ്‌ഥാനത്തിൽ പുലിക്കൂട് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു.
സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദും മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനും ഇന്നലെ സ്‌ഥലം സന്ദർശിച്ച് കെണി സ്‌ഥാപിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് മണ്ണാർക്കാട് ഫോറസ്‌റ്റർ രാജേഷ്, ആനമൂളി സ്‌റ്റേഷൻ ഫോറസ്‌റ്റർ അഭിലാഷും ആർആർടി സംഘവും നാട്ടുകാരും ചേർന്ന് കൂട് സ്‌ഥാപിച്ചത്.
National News: ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം