പാലക്കാട് : ലോറിയിൽ കടത്താൻ ശ്രമിച്ച 110 ലിറ്റർ മദ്യവുമായി ജില്ലയിൽ 2 പേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പികെ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മംഗലം പാലത്തിന് സമീപത്ത് നിന്നാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ പുതുക്കോട് സ്വദേശികളായ നവാസ് (28), ബഷീർ (32) എന്നിവരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന പച്ചക്കറി വണ്ടിയിലാണ് മദ്യം കടത്തിയത്. നിലവിൽ സംസ്‌ഥാനത്തെ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ കർണാടകയിൽ നിന്നും വിവിധ ജില്ലകളിലൂടെ മദ്യം അതിർത്തി കടക്കുന്നത് രൂക്ഷമായിട്ടുണ്ട്. കർണാടകയിൽ നിന്നും വില കുറഞ്ഞ മദ്യം എത്തിച്ച ശേഷം ഉയർന്ന വിലക്കാണ് ഇവിടെ വിതരണം ചെയ്യുന്നത്.
സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ എ ഷൗക്കത്തലി, ആലത്തൂർ റേഞ്ച് ഇൻസ്‌പെക്‌ടർ കെഎസ് പ്രശോഭ്, സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർമാരായ ടിജെ ജയകുമാർ, ആർ വിനോദ് കുമാർ, ജി പ്രഭ, സിഇഒമാരായ, കെ പ്രമോദ്, എം അഷറഫലി, എസ് നിഷാദ്, ഡി വിപിൻ ദാസ്, ഭുവനേശ്വരി, ഡ്രൈവർ കണ്ണദാസൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Read also : മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്‌ഥരുടെ വീഴ്‌ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി