തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസവും കഴിഞ്ഞപ്പോള്‍ സംസ്‌ഥാനത്ത് പത്രിക സമര്‍പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്‌ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്ക് എതിരില്ല.
ഒന്നര ലക്ഷത്തിലേറെ സ്‌ഥാനാര്‍ഥികള്‍ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി ജനവിധി തേടും. ഗ്രാമ പഞ്ചായത്തുകളിലേക്ക് ഒരു ലക്ഷത്തി പതിമൂവായിരം പത്രികകളും ബ്ളോക്ക് പഞ്ചായത്തുകളിലേക്ക് പതിനൊന്നായിരത്തിലേറെ പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് ആയിരത്തി എണ്ണൂറിലേറെ പത്രികകളും കിട്ടി.
National News: ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു
19,526 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 3,758 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. ഈ മാസം 12 മുതലായിരുന്നു പത്രിക സമര്‍പ്പണം ആരംഭിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും. സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്.