ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ ആന്ധ്രാപ്രദേശ്-തമിഴ്‌നാട് തീരം തൊടുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. എന്നാൽ ന്യൂനമർദ്ദം തീരം തൊടുന്നതോടെ മഴ കുറയുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
തമിഴ്‌നാടിന്റെ 90 ശതമാനം മേഖലകളിലും നിലവിൽ മഴ മുന്നറിയിപ്പില്ല. ചെന്നൈയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
തീവ്രന്യൂനമർദ്ദം തമിഴ്‌നാട് തീരം തൊടുന്നതോടെ കേരളത്തിലും മഴ ശക്‌തമാകും. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും, തുടർച്ചയായ അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് മഴ ശക്‌തമാകുക.
Read also: കനത്ത മഴയ്‌ക്കിടെ യുവാവ് അബോധാവസ്‌ഥയിൽ; തോളിലേറ്റി വനിതാ ഇന്‍സ്‌പെക്‌ടര്‍