ന്യൂഡെല്‍ഹി: പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്‌സഭയിൽ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ അത് അംഗീകരമായി കരുതുമെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര.
കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കർഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ കടുത്ത ഭാഷയിലാണ് മഹുവ വിമർശിച്ചത്. ഇതിന് പിന്നാലെ മഹുവക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് മോഷന്‍ നടപടി സ്വീകരിച്ചേക്കാമെന്ന് അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു.
‘ഇന്ത്യയുടെ ഏറ്റവും ഇരുണ്ട മണിക്കൂറുകളില്‍ സത്യം പറഞ്ഞതിന് എനിക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് നടപടിയുണ്ടായാല്‍ അതെനിക്കൊരു പ്രിവില്ലേജ് ആയിരിക്കും,’ എന്നായിരുന്നു മഹുവയുടെ പ്രതികരണം
ഇന്ത്യ കടന്നുപോകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയിലൂടെ ആണെന്നായിരുന്നു ലോക്‌സഭയില്‍ മഹുവ മൊയ്‌ത്ര പറഞ്ഞത്. കര്‍ഷക സമരത്തിന്റെയും പൗരത്വ പ്രക്ഷോഭങ്ങളുടെയും പശ്‌ചാത്തലത്തിൽ ആയിരുന്നു മഹുവയുടെ പ്രതികരണം.
Read also: ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ദു അറസ്‌റ്റില്‍