വേങ്ങര: വിവാദങ്ങൾക്കൊടുവിൽ വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രമാക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാരായ ഫിറോസ് ഖാൻ, ഷിനേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി സൗകര്യങ്ങൾ വിലയിരുത്തി.
നാലു കോടി രൂപ ചെലവിട്ട് മൂന്നു നിലകളിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പി.കെ.കുഞ്ഞാലിക്കുട്ടി എംപിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കെട്ടിടം പൂർണമായി കോവിഡ് ചികിത്സക്ക് മാറ്റിവക്കാൻ ധാരണയായി. പുതിയ ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് അംഗീകരിച്ചിരുന്നില്ല.