ആളറിയാതെ എക്‌സൈസ് ഓഫിസർക്ക് ‘കുപ്പി വിറ്റു’; ഒരാൾ പിടിയിൽ

By News Desk, Malabar News
man arrest in rape case
Representational Image
Ajwa Travels

കോട്ടയം: ബിവറേജസിന് സമീപം അനധികൃത വിദേശമദ്യ വിൽപന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുക്കാട്ടിൽ (47) ആണ് അറസ്‌റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ ബി ആനന്ദരാജും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തിട്ടുണ്ട്. ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു മദ്യവിൽപന. പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ആനന്ദ് രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മറ്റൊരു പ്രിവന്റീവ് ഓഫിസറായി സി കണ്ണൻ “കുപ്പി തേടി” ബിവറേജസിനടുത്ത് ചുറ്റിക്കറങ്ങി.

ഇതിനിടെ ആളറിയാതെ ഓഫിസറുടെ അടുത്തെത്തിയ ബോസി 100 രൂപ കൂടുതൽ വാങ്ങി മദ്യം നൽകി. ഉടൻ തന്നെ മഫ്‌തിയിൽ മറഞ്ഞു നിന്ന പ്രിവന്റീവ് ഓഫിസർ ആനന്ദ് രാജും സംഘവും ഇയാളെ പിടികൂടുകയായിരുന്നു. കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്‌ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.

Also Read: കർഷക സമരം: പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണം; കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE