കൊച്ചി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തടഞ്ഞു വെച്ചതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് (68) ഇന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു മരിച്ച ശിവരാമൻ.
ഒമ്പത് വർഷമായിട്ടും പിഎഫ് തുക ലഭിച്ചിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കാൻസർ രോഗി കൂടിയായ ശിവരാമൻ കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചക്കാണ് കൊച്ചിയിലെ പിഎഫ് റീജിയണൽ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു.
ഒമ്പത് വർഷത്തെ പിഎഫ് ഇനത്തിൽ 80,000 രൂപ ശിവരാമന് കിട്ടാനുണ്ട്. എന്നാൽ, രേഖകൾ എല്ലാം നൽകിയിട്ടും പിഎഫ് ഓഫീസിലെ ഉദ്യോഗസ്‌ഥർ ഇത് നൽകാതെ മനഃപൂർവം ബുദ്ധിമുട്ടുക്കുക ആയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ചൊവ്വാഴ്‌ചയും ഇതേ ആവശ്യത്തിനായാണ് കൊച്ചിയിലെ ഓഫീസിലെത്തിയത്. എന്നാൽ, ഉദ്യോഗസ്‌ഥർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് വിഷം കഴിക്കുകയായിരുന്നു.
Most Read| പൂപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു; തടയുമെന്ന് ആക്ഷൻ കൗൺസിൽ- നിരോധനാജ്‌ഞ