റായ്‌പൂർ : ഛത്തീസ്ഗഢിൽ തങ്ങളുടെ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി മാവോയിസ്‌റ്റുകൾ. ഇക്കാര്യത്തിൽ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും മധ്യസ്‌ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്‌റ്റുകള്‍ അറിയിച്ചു. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തി വെക്കണമെന്നാണ് മാവോയിസ്‌റ്റുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഛത്തീസ്ഗഢിൽ മാവോയിസ്‌റ്റ് ആക്രമണം ഉണ്ടായതിന് ശേഷം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന്‍ ശക്‌തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിരുന്നു. പരിശോധനകളും ശക്‌തമാക്കി. ഇതേ തുടര്‍ന്നാണ് ചര്‍ച്ചക്ക് തയാറാണെന്ന് മാവോയിസ്‌റ്റുകള്‍ അറിയിച്ചിരിക്കുന്നത്.
മാവോയിസ്‌റ്റുകളുടെ കസ്‌റ്റഡിയിൽ ഉള്ള സൈനികന്റെ ജീവന് യാതൊരു കുഴപ്പവും ഇല്ലെന്നും, അദ്ദേഹത്തെ വിട്ടു നൽകാൻ തയ്യാറാണെന്നും വ്യക്‌തമാക്കിയ മാവോയിസ്‌റ്റുകൾ അവർക്കെതിരെയുള്ള ഓപ്പറേഷൻ നിർത്തി വെക്കണമെന്നാണ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. സൈനികർ സഞ്ചരിച്ച ബസ് ബോംബ് വച്ച് തകർത്ത മാവോയിസ്‌റ്റ് ആക്രമണത്തിൽ ആകെ 22 ജവാൻമാർക്കാണ് ജീവൻ നഷ്‌ടമായത്. നിരവധി പേർ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയും ചെയ്യുന്നുണ്ട്.
Read also : ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ