തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കറുടെ കടമ അർഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്‌ദമാകാനും എംബി രാജേഷിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
എന്നാൽ ഇതിന് പ്രതിപക്ഷത്തിന്റെ പരിപൂർണ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹുമാനവും മാന്യതയും പകത്വയുമുള്ള സമീപനമാണ് രാജേഷിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെ 23ആം സ്‌പീക്കറായാണ് എംബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്. 96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പിസി വിഷ്‌ണുനാഥായിരുന്നു എതിരാളി. വിഷ്‌ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്.
Read Also: സഭയ്‌ക്ക് പുറത്ത് സ്‌പീക്കർ രാഷ്‌ട്രീയം പറഞ്ഞാൽ പ്രതിപക്ഷം പ്രതികരിക്കും; വിഡി സതീശന്‍