തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ച് എംസി ജോസഫൈൻ. പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ജോസഫൈൻ രാജി വച്ചത്. സംഭവം വിവാദമായതോടെ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്‌തിരുന്നു. പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് ചർച്ചയിൽ വിമർശനം ഉയരുകയും, സ്‌ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയും ചെയ്‌തു.
ചാനലിലെ തൽസമയ പരിപാടിയിൽ പരാതി അറിയിക്കാൻ വിളിച്ച യുവതിയോടാണ് ജോസഫൈൻ മോശമായി പെരുമാറിയത്. സംഭവം വിവാദമായപ്പോള്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുളള അനുഭാവ പൂര്‍ണമല്ലാത്ത പെരുമാറ്റത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ നിരവധി വിമർശനങ്ങൾ ഉയർന്നതോടെയാണ് രാജി വെക്കാൻ തീരുമാനിച്ചത്.
ഒൻപത് മാസം അവസാനിക്കെയാണ് വിവാദ പരാമർശത്തെ തുടർന്ന് എംസി ജോസഫൈൻ രാജി വച്ചത്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ജോസഫൈന് ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
Read also : ‘നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു’; ഉമ്മൻ ചാണ്ടി