മെഡിക്കല്‍ കോളേജുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും വേണം; മനുഷ്യാവകാശ കമ്മീഷന്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജൂണ്‍ 17ന് നഴ്സിംഗ് അസിസ്റ്റന്റ് ലിഫ്റ്റില്‍ കുരുങ്ങി ബോധരഹിതയായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഉത്തരവ്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളുടെ പ്രവര്‍ത്തനക്ഷമത അടിയന്തിരമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയും നല്‍കണം.

സംഭവവുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. നഴ്സിംഗ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

20 മിനിറ്റാണ് പരാതിക്കാരിയായ നഴ്‌സ് ലിഫ്റ്റില്‍ കുരുങ്ങിയത്. എക്കോ മെഷീനുമായാണ് ഇവര്‍ ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റ് നിലച്ച സമയത്ത് ലിഫ്റ്റിനുള്ളിലെ ഫാനും വെളിച്ചവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 20 മിനിറ്റ് മാത്രമാണ് ജീവനക്കാരി ലിഫ്റ്റില്‍ കുടുങ്ങിയതെന്ന വാദത്തിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചു കാണരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ലിഫ്റ്റുകള്‍ക്ക് 15 വര്‍ഷത്തെ കാലപഴക്കമുള്ളതിനാല്‍ നവീകരിക്കാന്‍ നടപടിയെടുക്കും. എല്ലാ ലിഫ്റ്റുകളിലും ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുമെന്നും ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലൂര്‍ സ്വദേശി സി ജെ ജോണും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.

Read Also: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE