കശ്‌മീരിലെ ഏറ്റുമുട്ടൽ; ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് മെഹ്ബൂബ മുഫ്‌തി

By Syndicated , Malabar News
Mehbooba-Mufti
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഹൈദര്‍ പോറയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മാപ്പുപറയണമെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്‌തി. ഏറ്റുമുട്ടലിന് പിന്നിലുള്ളവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും മുഫ്‌തി ആവശ്യപ്പെട്ടു. രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് മുഫ്‌തിയുടെ പ്രതികരണം.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട റംബാന്‍ സ്വദേശി അമീര്‍ മാഗ്രെയുടെ മൃതദേഹം കുടുംബത്തിന് തിരികെ നല്‍കണമെന്നും മുഫ്‌തി ആവശ്യപ്പെട്ടു. എല്ലാ സേനകളുടെയും ചുമതലയുള്ള ആളെന്ന നിലയില്‍ കൊല്ലപ്പെട്ട വ്യക്‌തികളുടെ ബന്ധുക്കളോട് ഗവര്‍ണര്‍ മാപ്പു പറയണം. കൊല്ലപ്പെട്ടവര്‍ തീവ്രവാദികളെ സഹായിച്ചവരാണ് എന്ന ആരോപണം പിന്‍വലിക്കുകയും നഷ്‌ടപരിഹാരം നല്‍കുകയും വേണം.

കൊല്ലപ്പെട്ടതായി പോലീസ് അവകാശപ്പെടുന്ന തീവ്രവാദി യഥാര്‍ഥത്തില്‍ അവിടെ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായി മെഹ്ബൂബ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തകര്‍ക്കുക എന്ന ബിജെപി- ആര്‍എസ്എസ് അജണ്ടയാണ് കശ്‌മീരില്‍ നടപ്പാക്കുന്നത് എന്നും മുഫ്‌തി ആരോപിച്ചു.

Read also: ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE