ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഹൈദര്‍ പോറയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മാപ്പുപറയണമെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്‌തി. ഏറ്റുമുട്ടലിന് പിന്നിലുള്ളവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും മുഫ്‌തി ആവശ്യപ്പെട്ടു. രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് മുഫ്‌തിയുടെ പ്രതികരണം.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട റംബാന്‍ സ്വദേശി അമീര്‍ മാഗ്രെയുടെ മൃതദേഹം കുടുംബത്തിന് തിരികെ നല്‍കണമെന്നും മുഫ്‌തി ആവശ്യപ്പെട്ടു. എല്ലാ സേനകളുടെയും ചുമതലയുള്ള ആളെന്ന നിലയില്‍ കൊല്ലപ്പെട്ട വ്യക്‌തികളുടെ ബന്ധുക്കളോട് ഗവര്‍ണര്‍ മാപ്പു പറയണം. കൊല്ലപ്പെട്ടവര്‍ തീവ്രവാദികളെ സഹായിച്ചവരാണ് എന്ന ആരോപണം പിന്‍വലിക്കുകയും നഷ്‌ടപരിഹാരം നല്‍കുകയും വേണം.
കൊല്ലപ്പെട്ടതായി പോലീസ് അവകാശപ്പെടുന്ന തീവ്രവാദി യഥാര്‍ഥത്തില്‍ അവിടെ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായി മെഹ്ബൂബ പറഞ്ഞു. ന്യൂനപക്ഷങ്ങളെ തകര്‍ക്കുക എന്ന ബിജെപി- ആര്‍എസ്എസ് അജണ്ടയാണ് കശ്‌മീരില്‍ നടപ്പാക്കുന്നത് എന്നും മുഫ്‌തി ആരോപിച്ചു.
Read also: ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി