കോഴിക്കോട്: വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇതിന്റെ ഭാഗമായി കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും, മൃഗങ്ങൾ കാട്ടിൽ നിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ നേരത്തെ കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായതോടെ കര്‍ഷക സംഘടനയിലൂടെ കർഷകർ കോടതിയെ സമീപിച്ചിരുന്നു. ഇവരിൽ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്.
Read also: അട്ടപ്പാടിയിലെ മരുന്ന് വിതരണം; സിഎ സലോമിക്ക് ഭീഷണിക്കത്ത്