തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മെഗാ തിരുവാതിര തീര്‍ച്ചയായും ഒഴിവാക്കേണ്ട നടപടിയായിരുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. അശ്രദ്ധ കൊണ്ട് സംഭവിച്ചു പോയതാണെന്നും മന്ത്രി വ്യക്‌തമാക്കി. പാറശാലയില്‍ സംഘടിപ്പിച്ച കൂട്ട തിരുവാതിരക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേര്‍ക്കെതിരെയാണ് കേസ്.
ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്. കാണികളായി ഉണ്ടായിരുന്നവർക്ക് എതിരെ കേസെടുത്തിട്ടില്ല.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തിരുവാതിര സംഘടിപ്പിച്ചതിന് എതിരെ കോൺഗ്രസ് നേതാവ് എം മുനീർ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരിപാടി കാണാനെത്തിയ മന്ത്രി വി ശിവൻകുട്ടി, പോളിറ്റ് ബ്യൂറോ അംഗം, എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Read also: യുവതിയോട് മോശമായി പെരുമാറി; യുവാവിനെ നഗ്‌നനാക്കി നടത്തി