ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് വ്യാപനം തുടരുന്ന ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയവര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രാലയം. അതേസമയം തന്നെ അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയിരിക്കാമെന്ന വിദഗ്‌ധരുടെ നിഗമനം ആരോഗ്യമന്ത്രാലയം തള്ളുകളും ചെയ്‌തു. ബ്രിട്ടനില്‍ നിന്നും ഡെല്‍ഹി, പഞ്ചാബ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയ 20 പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരിലെ വൈറസിന്റെ സ്വഭാവം പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനില്‍ അതിവേഗ വൈറസ് പടരുന്നതായാണ് വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നത്. അതിനാല്‍ തന്നെ ഡിസംബര്‍ പകുതി ആയപ്പോഴേക്കും ബ്രിട്ടനില്‍ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 60 ശതമാനം ആളുകളും അതിവേഗ കോവിഡ് വൈറസ് ബാധിതരാണ്. ആ സാഹചര്യത്തില്‍ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ എത്തിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്‌ധര്‍ വ്യക്‌തമാക്കി.
എന്നാല്‍ അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് ഇതുവരെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്. അതിനാല്‍ തന്നെ പുതിയ കോവിഡ് വൈറസ് രാജ്യത്തെത്തിയെന്ന വിദഗ്‌ധരുടെ അഭിപ്രായം ആരോഗ്യമന്ത്രാലയം തള്ളി കളഞ്ഞു. ഒപ്പം തന്നെ ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് സ്‌ഥിരീകരിച്ച ആളുകളില്‍ പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ രണ്ടാഴ്‌ചക്കകം ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ആളുകളെ കണ്ടെത്തി അവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാരുകൾ. ഒപ്പം തന്നെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ പട്ടികയും സംസ്‌ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കുന്നുണ്ട്.
അതേസമയം തന്നെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 23,950 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം നിലവില്‍ രാജ്യത്ത് ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,89,240 ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിയുന്നത്.
Read also : അഭയാ കേസ്; ആരോപണങ്ങൾ അവിശ്വസനീയം; ക്‌നാനായ സഭ