നെല്ലിയാമ്പതിയിൽ മ്ളാവ് വേട്ട; മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
palakkad local news
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ നെല്ലിയാമ്പതി റേഞ്ചിലെ വനം മേഖലയിൽ നിന്ന് മ്ളാവ് വേട്ട നടത്തിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. മലപ്പുറം നിലബൂർ ചോക്കോട് സ്വദേശി റസ്സൽ (47), കരുവാരകുണ്ട് സ്വദേശി ജംഷീർ (33) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രതികളായ പൂക്കോട്ടുംപാടം സ്‌റ്റേഷനിലെ പോലീസുകാരൻ ഷാഫി, കരുവാരക്കുണ്ട് സ്വദേശികളായ ഉമ്മർ, മന്നാൻ, സഹദ് എന്നിവർ ഒളിവിലാണ്.

പോത്തുണ്ടി സെക്‌ഷനു കീഴിലുള്ള തളിപ്പാടത്തിന് അടുത്തുള്ള വനമേഖലയിൽ നിന്ന് ജൂൺ 11 നാണ് ഇവർ മ്ളാവനെ വെടിവച്ച് കൊന്നത്. ഈ ഭാഗത്ത് മ്ളാവിന്റെ തലയും ആന്തരിക അവയവങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വേട്ടയാടാൻ ഉപയോഗിച്ച തോക്ക്, കാർ, ബൈക്ക് എന്നിവയുൾപ്പെടെ പ്രതികളിൽ നിന്ന് കണ്ടെടുത്തു.

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച് മൃഗങ്ങളെ വേട്ടയാടി മാംസ വിൽപന നടത്തിവരുന്ന സംഘമാണ് ഇവരെന്ന് നെൻമാരാ ഡിഎഫ്ഒ ആർ ശിവപ്രസാദ് പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Read Also: തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്‌മീരില്‍ 6 പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE