ന്യൂഡെൽഹി: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്‌ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മോദി സംസ്‌ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചത് മോദിയുടെ കാലത്താണെന്നും അശ്വിനി കുമാർ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിൽ ബിജെപി വളരുകയാണ്. സംസ്‌ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടമുണ്ട്. നിരവധി ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്‌മാർഥമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. കേരള സർക്കാരിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്നും അശ്വിനി കുമാർ.
കേരളത്തിലും എഫ്‌സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ), സിഡബ്ള്യൂസി (സെൻട്രൽ വെഹോക്‌സിംഗ് കോർപറേഷൻ), വനവകുപ്പ്, പരിസ്‌ഥിതി വകുപ്പ് അധികൃതരായി ചർച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ഭാരതിന്റെ സുവർണകാലമായിരുന്നു. മോദിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ ശക്‌തമമായി നേരിടാൻ പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also: സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം