മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി ഫാന്റസി ഗെയിമിംഗ് ആപ്പായ എംപിഎല്‍. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായി ഇന്നാണ് ബിസിസിഐ വിവരം അറിയിക്കുന്നത്.
നൈക്കിയുമായുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് എംപിഎലുമായി 120 കോടി രൂപയുടെ മൂന്ന് വര്‍ഷത്തെ കരാറില്‍ ബിസിസിഐ ഒപ്പിട്ടത്. കൂടാതെ അണ്ടര്‍-19, വനിതാ ടീമുകളുടെയും കിറ്റ് സ്‌പോണ്‍സറാണ് എംപിഎല്‍.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ആദ്യമായി ടീം ഇന്ത്യ എംപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കിറ്റ് അണിയുക. അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പരിമിത ഓവര്‍ മല്‍സരങ്ങളില്‍ ‘റെട്രോ’ തീം ജഴ്‌സിയാവും ഇന്ത്യ അണിയുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. 1992ലെ ഇന്ത്യയുടെ ജഴ്‌സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി രൂപ കല്‍പന ചെയ്‌തിരിക്കുന്നത്.
മൂന്ന് വീതം ഏകദിന, ടി-20 മല്‍സരങ്ങളും നാല് ടെസ്‌റ്റ് മല്‍സരങ്ങളുമുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ആരംഭിക്കുക. ടെസ്‌റ്റ് പരമ്പരക്കിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുള്ളതിനാല്‍ നാല് ടെസ്‌റ്റ് മല്‍സരങ്ങളില്‍ അവസാന മൂന്നെണ്ണത്തിലും കോഹ്‌ലി ഉണ്ടാവില്ല. അതേസമയം രോഹിത് ശര്‍മ്മയെ കോഹ്‌ലിയുടെ അഭാവത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏകദിന, ടി-20 ടീമുകളില്‍ രോഹിത് ഇല്ല. കൂടാതെ ഏകദിന ടീമില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്‌ജു സാംസണ്‍ ഇടം നേടിയതായും ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ ബിസിസിഐ വ്യക്‌തമാക്കി.
Read Also: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മുഷ്‌താഖ് അലി ട്രോഫി ടൂർണമെന്റ് നടത്തിയേക്കും