ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനംവകുപ്പ്. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വിരമിച്ച രണ്ട് എസ്‌ഐമാരടക്കം നാലുപേർക്കെതിരെയാണ് തേക്കടി റേഞ്ച് ഓഫിസർ കേസെടുത്തിരിക്കുന്നത്. മതിയായ പരിശോധന ഇല്ലാതെ ഇവരെ കടത്തിവിട്ടു തേക്കടിയിലെ വനപാലകർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഓഫിസർ അറിയിച്ചു.
തേക്കടി ബോട്ട് ലാൻഡിങ്ങിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് ഗാർഡിനെയും വാച്ചറെയും സ്‌ഥലം മാറ്റും. സംഭവം സംബന്ധിച്ച് മുല്ലപ്പെരിയാർ ഡിവൈഎസ്‌പി അന്വേഷണ റിപ്പോർട് ഇടുക്കി എസ്‌പിക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അണക്കെട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും.
കഴിഞ്ഞ ഞായറാഴ്‌ചയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടിൽ നാലുപേർ ഡാമിൽ എത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ജിഡി രജിസ്‌റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല.
Most Read: തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും