കണ്ണൂർ: മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ നിർമ്മാണത്തിനായി കണ്ണൂർ എസ്.ബി.ഐക്ക് മുന്നിലെ പീതാംബര പാർക്കിലുള്ള മൂന്നു ബങ്കുകൾ കോർപഷേൻ അധികൃതർ പൊളിച്ചുനീക്കി. കോർപറേഷന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന അഞ്ചു ബങ്കുകളിൽ മൂന്നെണ്ണമാണ് പൊളിച്ചു നീക്കിയത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പീതാംബര പാർക്കിൽ മൾട്ടി ലെവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കുന്നത്. ഭൂമി അളന്ന് കൈമാറിയാൽ മാത്രമേ പാർക്കിങ്ങിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങുകയുള്ളൂ.
ഇതിന്റെ ഭാഗമായി അഞ്ച് ബങ്ക് ഉടമകൾക്കും ഒഴിയാൻ ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടിസ് നൽകിയിരുന്നു. ഇതിൽ ഒഴിയാൻ തയ്യാറായ മൂന്ന് പേരുടെ ബങ്കുകളാണ് പൊളിച്ചുനീക്കിയത്. മറ്റു രണ്ട് ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് കോർപറേഷന് നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
പാർക്കിനു സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ഒൻപതു ക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി അധികൃതർ തയാറാക്കിയിരുന്നു. ഈ തുക കെ.എസ്.ഇ.ബിക്ക് അടച്ചതായും അദ്ദേഹം വ്യക്തമാക്കി.
Note: This is a demo news content for trail run purpose