തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് വ്യക്‌തമാക്കി പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും നിലപാടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാർ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ലെന്നും റമദാൻ മാസത്തിൽ സിൽവർ ലൈൻ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഗവൺമെന്റിന്റെ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെ ഇരിക്കുക എന്നുള്ളത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് ഔദ്യോഗികമായി തീരുമാനിച്ചാൽ പങ്കെടുക്കാം, ഇല്ലെങ്കിൽ പങ്കെടുക്കില്ല. കല്ലിടൽ ഒരുപാട് ആളുകൾക്ക് വിഷമം ഉണ്ടാക്കുന്നു എന്നത് വസ്‌തുതുതയാണ്. അപ്പോൾ റംസാൻ മാസത്തിൽ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ ആലോചിക്കേണ്ട കാര്യമാണ്’, കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ നിന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കണ്ണൂരിലെ ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. സില്‍വര്‍ ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം കണ്ണൂരില്‍ ഇന്ന് വൈകിട്ടാണ് നടക്കുക. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉൽഘാടനം ചെയ്യും. പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
Most Read: വെറും മുട്ടറോസ്‌റ്റല്ല, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട്; അമിതവിലയിൽ ഹോട്ടലുടമയുടെ വിശദീകരണം