ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കര്‍ഷക സംഘടനകള്‍. കിസാൻ മുക്‌തി മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികള്‍ ശക്‌തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തിരുമാനം. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് ശക്‌തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്‌തത്.
ബന്ദിന് മുന്നോടിയായി രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും കർഷകർ തീരുമാനിച്ചു. ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാമെന്ന് ഇന്നലെ കേന്ദ്രം കർഷക സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇത് അവർ തള്ളിക്കളഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചാണ് കർഷകർ മുന്നോട്ട് പോവുന്നത്.
Read Also: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 70 സീറ്റുകളിൽ ടിആർഎസ് മുന്നിൽ