ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 70 സീറ്റുകളിൽ ടിആർഎസ് (തെലങ്കാന രാഷ്‌ട്ര സമിതി) മുന്നിട്ട് നിൽക്കുന്നു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിൽ നിന്ന ബിജെപി ഇപ്പോൾ മൂന്നാം സ്‌ഥാനത്താണ്. 36 വാർഡുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 42 വാർഡുകളിൽ എഐഎംഐഎം ലീഡ് ചെയ്യുന്നു.
150 സീറ്റുകളിലേക്ക് 1112 സ്‌ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. അതിനാൽ അന്തിമ ഫലം രാത്രിയോടെയേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.
2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പ് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് രാഷ്‌ട്രീയ പാർട്ടികൾ ഫലത്തെ കാണുന്നത്. 2016ലെ ഗ്രേറ്റര്‍ ഹൈദരാബാദിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 99 വാര്‍ഡുകളില്‍ ടിആര്‍എസ്, 44 എണ്ണത്തില്‍ ഒവൈസിയുടെ എഐഎംഐഎം, 3 സീറ്റുകളില്‍ ബിജെപി, കോണ്‍ഗ്രസ്, മറ്റുള്ളവര്‍ രണ്ടിടങ്ങളില്‍ വീതം എന്നതായിരുന്നു സീറ്റുനില. ഇത്തവണ അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഉള്‍പ്പടെ മുന്‍ നിര നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു.
Also Read: റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല