അധികൃതരെ കുഴക്കി കോവിഡ് രോഗികളുടെ ഒളിച്ചുകളി; മുങ്ങിയത് 3000 പേർ

By News Desk, Malabar News
Representational Image
Ajwa Travels

ബെംഗളൂരു: രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനിടെ ബെംഗളൂരു നഗരത്തിൽ കോവിഡ് പോസിറ്റീവായ മൂവായിരത്തോളം ആളുകളെ കണ്ടെത്താനാകാതെ അധികൃതർ കുഴയുന്നു. ഇവരുടെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല, സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. മുങ്ങിയ രോഗികളെ കണ്ടുപിടിക്കാനുള്ള തിരക്കിലാണ് അധികൃതർ. രോഗികളെ കണ്ടെത്താനുള്ള ചുമതല കർണാടക സർക്കാർ പോലീസിനെ ഏൽപിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത്‌ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ഇത്തരത്തിലുള്ള ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തി മൂലമാണ് സംസ്‌ഥാനത്ത്‌ രോഗവ്യാപനം വർധിക്കുന്നതെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക് കുറ്റപ്പെടുത്തി. ബുധനാഴ്‌ച 39,047 പേർക്കാണ് കർണാടകയിൽ രോഗം സ്‌ഥിരീകരിച്ചത്‌. 229 പേർ മരിക്കുകയും ചെയ്‌തു.

കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് സ്‌ഥിരീകരിച്ച ആളുകൾ മുങ്ങുന്ന പ്രവണത ഒരു കൊല്ലമായി തുടരുന്നതാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. ജനങ്ങൾക്ക് മരുന്നുകൾ സൗജന്യമായാണ് ലഭ്യമാക്കുന്നത്. 90 ശതമാനത്തോളം രോഗവ്യാപനം കുറക്കാൻ ഇതുവഴി സാധിക്കും. പക്ഷേ, അവർ ഫോണുകൾ ഓഫ് ചെയ്‌ത്‌ വെച്ചിരിക്കുകയാണ്- സുധാകർ പറഞ്ഞു.

ഗുരുതരാവസ്‌ഥയിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം പേരും ആശുപത്രി തേടി വരുന്നത്. തീവ്രപരിചരണ വിഭാഗങ്ങളിൽ ആ സമയത്ത് കിടക്കകൾ ലഭ്യമാകണമെന്നില്ല. അതാണ് ഇപ്പോൾ നടക്കുന്നത്. ഫോണുകൾ ഓഫായതിനാൽ അത്തരക്കാരെ കണ്ടെത്താൻ പോലും സാധിക്കുന്നില്ല. പലരും മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പോകുന്നതായാണ് സൂചന. ഇത് സ്‌ഥിതി കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നതെന്നും സുധാകർ കൂട്ടിച്ചേർത്തു.

Also Read: വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE