തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കോവിഡ് ചുമതല കൈമാറുകയും ചെയ്‌തു.
സംഭവത്തില്‍ അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്‌ടറുടെയും നഴ്‍സുമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും തീരുമാനമായി. ഡോ. അരുണ, ഹെഡ് നഴ്‍സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെയാണ് സര്‍വീസിലേക്ക് തിരികെയെടുത്തത്. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നടപടി പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ വകുപ്പ് തല നടപടി തുടരും.
ഇവരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. രോഗബാധ വര്‍ദ്ധിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം അധികമായതും ഇവര്‍ ചൂണ്ടിക്കാണിച്ചു.
ഡോക്‌ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും നോഡല്‍ ഓഫീസര്‍മാര്‍ ചുമതലകള്‍ രാജി വെക്കുകയും ചെയ്‌തത് സര്‍ക്കാരിന് തലവേദന സൃഷ്‌ടിച്ചിരുന്നു. ഇതോടെ നടപടി പുന പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
Read Also: സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദും റബിൻസും അറസ്‌റ്റിലായെന്ന് എൻഐഎ