ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ പുതിയ മദ്യനയം ഡെൽഹിയിൽ പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതൽ മദ്യം വീട്ടിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ മദ്യനയം.
എല്‍13 ലൈസെന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ സാധിക്കുക. എന്നാല്‍, ഹോസ്‌റ്റലുകള്‍, സ്‌ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മദ്യ വിതരണത്തിന് അനുമതിയില്ല. മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആയി കുറച്ചിട്ടുണ്ട്.
ഇനി മുതൽ സര്‍ക്കാര്‍ ഉടമസ്‌ഥതയില്‍ മദ്യവില്‍പന ശാലകള്‍ ഉണ്ടാകില്ല. അതേസമയം ബാറുകളില്‍ കൂടുതല്‍ വില്‍പന കൗണ്ടറുകള്‍ അനുവദിക്കും. മദ്യത്തിന്റെ നിലവാരം പരിശോധിക്കാന്‍ ആധുനിക ലാബ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും പുതിയ മദ്യനയത്തിൽ പറയുന്നുണ്ട്.
Read also: ‘സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ജോലി’; മനീഷ് സിസോദിയ