വെല്ലിങ്ടണ്‍: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നതായി ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡണ്‍ അറിയിച്ചു. ഓക്‌ലൻഡ് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പൂര്‍വസ്ഥിതിയില്‍ ആവുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഓക്‌ലന്റിലെ കാര്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡില്‍ കൊറോണ വൈറസ് തുടച്ചു മാറ്റപ്പെട്ടെങ്കിലും ആഗസ്റ്റോടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതോടുകൂടിയാണ് വീണ്ടും ലോക്ക്ഡൗണ്‍ ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ കണക്കാണ് ന്യൂസിലന്‍ഡിലേത്. ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. 25 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു.
Read also: ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്സ്