ന്യൂഡെൽഹി: കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉൾപ്പടെ 40 പേരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കർഷകരെ എങ്ങനെയെല്ലാം ഭയപ്പെടുത്താൻ ശ്രമിച്ചാലും നിങ്ങൾ പരാജയപ്പെടുകയേ ഉള്ളൂവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
“സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത് കർഷകരെ ഭയപ്പെടുത്താൻ ബിജെപി എത്ര ശ്രമിച്ചാലും അവർ പരാജയപ്പെടും. തന്റെ അസ്‌തിത്വം സംരക്ഷിക്കാനാണ് കർഷകൻ പോരാടുന്നതെന്ന് അവർ മറന്നു. കൃഷി സംരക്ഷിക്കാൻ കർഷകർ രംഗത്തുവന്നു. അവരുടെ പോരാട്ടത്തെ അടിച്ചമർത്താൻ കഴിയില്ല. കോൺഗ്രസ് പാർട്ടി കർഷകർക്കൊപ്പമാണ്,”- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
सरकारी मशीनरी का दुरुपयोग कर बीजेपी किसानों को डराने की चाहे कितनी कोशिश कर लें वे नाकाम रहेंगे। वे भूल गए हैं कि किसान अपने अस्तित्व को बचाने की लड़ाई लड़ रहा है।
किसान खेती बचाने निकले हैं। उनके संघर्ष को दबा नहीं पाओगे। कांग्रेस पार्टी किसानों के साथ है। pic.twitter.com/3tkuOAKZfN
— Priyanka Gandhi Vadra (@priyankagandhi) January 17, 2021
കഴിഞ്ഞ ദിവസമാണ് ഖലിസ്‌ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന കേസില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും, പഞ്ചാബി നടന്‍ ദീപ് സിദ്ദുവും ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. ഇത്തരത്തില്‍ 40ല്‍ അധികം ആളുകള്‍ക്ക് ഇതുവരെ എന്‍ഐഎ നോട്ടിസ് കൈമാറി.
രാജ്യത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഖലിസ്‌ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്‌റ്റിസ്, ഖലിസ്‌ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്‌ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.
Also Read: റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല; കിസാന്‍ സംഘര്‍ഷ് സമിതി