ചെന്നൈ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ജനുവരി 31 വരെ തീയതി വരെ നീട്ടി. കൂടാതെ ഞായറാഴ്‌ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്നും, ഈ മാസം 14 മുതൽ 18 വരെയുള്ള തീയതികളിൽ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
രോഗവ്യാപനം ഉയരുന്നത് തടയാനായി കടകളിൽ എയർ കണ്ടീഷണർ ഉപയോഗിക്കുന്നതിനും നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്‌ഥാനത്ത് പൊങ്കൽ ഉൽസവം നടക്കുന്ന സമയത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ബസുകളിൽ 75 ശതമാനം പേർക്ക് യാത്ര ചെയ്യാം. കൂടാതെ തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് നടത്തുന്നതിനും അധികൃതർ അനുമതി നൽകിയിട്ടുണ്ട്. 300 പേർക്കാണ് ജല്ലിക്കെട്ടിൽ പങ്കെടുക്കാൻ അനുമതി.
ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നതിന് ആളുകൾ 2 ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമാണ്. തമിഴ്‌നാട്ടിൽ നിലവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വളരെ ഉയർന്ന് നിൽക്കുകയാണ്. 13,990 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് രോഗബാധ ഉണ്ടായത്. ഇതിൽ 6,190 കേസുകളും ചെന്നൈയിൽ തന്നെയാണ്.
Read also: മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി; നിർമാണം തുടങ്ങി