ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായ് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാലാം മണിക്കൂര്‍ പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ചക്കില്ലെന്ന് കര്‍ഷകരും അറിയിച്ചു.
നിയമം പിൻവലിക്കില്ലെന്നും മറ്റുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്നും താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നും കേന്ദ്രം പറഞ്ഞു. അതേസമയം താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. എന്നാല്‍ കാർഷിക നിയമം പിന്‍വലിക്കുന്നതിനെ കുറിച്ച് ചർച്ച നടത്താനാണ് തങ്ങൾ വന്നതെന്നും മറ്റ് ഭേദഗതികൾ ആവശ്യമില്ലെന്നും കര്‍ഷകർ നിലപാടെടുത്തു
കേന്ദ്ര കാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശുമാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. 41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
Read also: അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്