രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിൽസ നിഷേധിക്കരുത്; ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
kerala health
Rep. Image
Ajwa Travels

തിരുവനന്തപുരം: രേഖകൾ കൈവശം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിൽസയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വെച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാൽ ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചികിൽസ നിഷേധിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആദ്യം കുട്ടിക്ക് മതിയായ ചികിൽസ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഈയൊരു വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

പദ്ധതി നടത്തിപ്പുകാരായ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സൗജന്യ ചികിൽസയ്‌ക്കായി രജിസ്‌റ്റർ ചെയ്യുന്നതിന് റേഷൻ കാർഡും ആധാർ കാർഡും ആവശ്യമാണ്. ഈ രേഖകൾ എത്തിക്കാനുള്ള സാവകാശമാണ് നൽകുന്നത്.

Most Read| സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്‌തനാക്കിയ സിബിഐ റിപ്പോർട് അംഗീകരിച്ചു കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE