കെണിയിലായ കടുവയെ വനത്തില്‍ വിടുന്നതില്‍ തീരുമാനമായില്ല

By Trainee Reporter, Malabar News
Representational image
Ajwa Travels

ഇരുളം: ചീയമ്പം 73 ആനപ്പന്തിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കടുവയെ വനത്തില്‍ വിടുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല.രണ്ട് ദിവസമായി ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ ഓഫീസിലെ കൂടിനുള്ളില്‍ കഴിയുന്ന കടുവയെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ കടുവയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം വൈദ്യപരിശോധന നടത്തിയത്. കടുവയെ വനത്തില്‍ വിടുന്നതിന്റെ മുന്നോടിയായാണ് പരിശോധനക്ക് വിധേയമാക്കിയത്. കടുവക്ക് സാരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.

Read also: കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും; നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍

കടുവയെ കൂട്ടിനുള്ളില്‍ തന്നെ പ്‌ളാസ്‌റ്റിക്കിട്ട് മൂടി കിടത്തിയിരിക്കുകയാണ്. കടുവയെ എവിടെ തുറന്നു വിടണമെന്ന കാര്യം വനംവകുപ്പ് അധികൃതര്‍ക്കും തലവേദന ആയിരിക്കുകയാണ്. ഇന്നോ നാളെയോ നിര്‍ദേശം ലഭിക്കുന്നത് അനുസരിച്ച് കടുവയെ വനമേഖലയില്‍ കൊണ്ടുപോയി വിടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയെല്ലാം കടുവ കൊന്നു തിന്നുക പതിവായിരുന്നു. ഈ മാസം 8നായിരുന്നു കടുവയെ പിടികൂടുന്നതിനായി വനത്തിനുള്ളില്‍ കൂട് സ്‌ഥാപിച്ചത്. കടുവയെ പിടികൂടാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു ഇത്. ഇതിനിടെ ഈ മാസം 25ന് കടുവ കൂടിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

Read also: രഞ്‌ജിത്-സിബി മലയില്‍ ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE