ഹത്രസ് പീഡനം; യോ​ഗിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാൻ അവകാശമില്ല- പ്രിയങ്ക ​ഗാന്ധി

By Desk Reporter, Malabar News
Priyanka-Gandhi_2020-Sep-30
Ajwa Travels

ലഖ്‌നൗ: കൂട്ട ബലാത്സം​ഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി കസേരയിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

“ഞാൻ പെൺകുട്ടിയുടെ പിതാവിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മകൾ മരിച്ചുവെന്ന വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. അദ്ദേഹം അപ്പോൾ നിലവിളിക്കുന്നത് ഞാൻ കേട്ടു. തന്റെ കുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അന്ത്യ കർമ്മങ്ങൾ ചെയ്യാനുമുള്ള അവസരം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു, ”- പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്‌തു.

ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. “ ഇരയെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനു പകരം, മരണത്തിൽപ്പോലും അവരുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിൽ നിങ്ങളുടെ സർക്കാർ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാൻ നിങ്ങൾക്ക് ധാർമ്മിക അവകാശമില്ല, ”- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

ഈ മാസം 14നാണ് പടിഞ്ഞാറൻ യുപിയിലെ ഹത്രസിൽ നാലുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്‌. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ശരീരത്തിലെങ്ങും മുറിവുകളുണ്ടെന്നും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഡെൽഹി സഫ്ദർജംഗ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

Related News:  ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE