ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്

By Desk Reporter, Malabar News
Hathras-rape-protest_2020-Sep-30
ഡെൽഹി സഫ്ദര്‍ജംഗ്‌ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ച കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനേയും സഹോദരനേയും പോലീസ് നീക്കം ചെയ്യുന്നു (ഫോട്ടോ കടപ്പാട്: ഇന്ത്യൻ എക്‌സ്​പ്രസ്‌‌ )
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സം​ഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചത്.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ് ബലപ്രയോ​ഗത്തിലൂടെ മൃതദേഹം സംസ്‌കരിക്കുക ആയിരുന്നു. അവസാനമായി കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന തങ്ങളുടെ അഭ്യർത്ഥന പോലീസ് ചെവിക്കൊണ്ടില്ലെന്നും പ്രതിഷേധം വകവെക്കാതെ നിർബന്ധിച്ച് സംസ്‌കരിക്കുക ആയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.

ചൊവ്വാഴ്‌ച രാത്രി 10.10നാണ് പെൺകുട്ടിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഡെൽഹി സഫ്ദർജംഗ്‌ ആശുപത്രിയിൽ നിന്നു വിട്ടു കിട്ടിയതെന്ന് യുപി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു. തുടർന്ന് ഹത്രസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോയ മൃതദേഹം വീട്ടിൽ കയറ്റാതെ പെട്ടന്ന് തന്നെ സംസ്‌കരിക്കുക ആയിരുന്നു.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE