മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും പിതാവുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ഇറങ്ങാൻ ആദിത്യ താക്കറെയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുംബൈയിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ നിശ്‌ചയിച്ചിട്ടുള്ള വിഐപികളുടെ പട്ടികയിൽ ആദിത്യ താക്കറെയുടെ പേര് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) അദ്ദേഹത്തെ ഇറക്കി വിട്ടതെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഈ തീരുമാനത്തിൽ ഉദ്ധവ് താക്കറെ അസ്വസ്‌ഥനായിരുന്നു എന്നും തന്റെ കാബിനറ്റ് മന്ത്രിയെ പിന്തുണച്ച് വാദിച്ചതായും വൃത്തങ്ങൾ അവകാശപ്പെട്ടു. ആദിത്യ തന്റെ മകൻ മാത്രമല്ല, ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച് പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ യോഗ്യതയുള്ള ഒരു ക്യാബിനറ്റ് മന്ത്രിയാണെന്നും ശിവസേന മേധാവികൂടിയായ ഉദ്ധവ് താക്കറെ സുരക്ഷാ ഉദ്യോഗസ്‌ഥരോട് പറഞ്ഞു.
ഒടുവിൽ, മുഖ്യമന്ത്രി ഉദ്ധവിന്റെ കടുത്ത അതൃപ്‌തിയെത്തുടർന്ന് ആദിത്യ താക്കറെയെ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യാൻ അനുവദിച്ചു.
Most Read: കേരളത്തില്‍ നാളെമുതല്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത