ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ സുരക്ഷിതം, ആശങ്ക വേണ്ട; ജില്ലാ ഭരണകൂടം

By Team Member, Malabar News
Malabarnews_dam
Representational image
Ajwa Travels

ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിലും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജലനിരപ്പ് നിയന്ത്രിക്കാനായി ചെറു ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട ആവശ്യം ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. ഒപ്പം തന്നെ മഴ കനക്കുന്നതിനാല്‍ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നുണ്ടെന്നും കളക്‌ടർ എച്ച് ദിനേശന്‍ പറഞ്ഞു.

സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് നാലടിയോളം ജലമാണ് ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഉയര്‍ന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2383 അടിയായും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായും ഉയര്‍ന്നു. ഇത് പ്രദേശവാസികള്‍ക്ക് വലിയ ആശങ്കയയാണ് സൃഷ്‌ടിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്.

ചെറു ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാനായി വെള്ളം പുറത്തേക്കൊഴുകി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര, കുണ്ടള ഡാമുകളില്‍ നിന്നാണ് ഇപ്പോള്‍ ജലം ഒഴുക്കി ജലനിരപ്പ് ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത നല്‍കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Read also : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE