തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ. സ്വന്തം നോമിനികളെപ്പറ്റി ആയിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടി നയത്തെ തിരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം.
സതീഷ് കൊച്ചുപറമ്പിലിന് എതിരെ തനിക്ക് പരാതിയൊന്നുമില്ല. താൻ പാർട്ടി വിരുദ്ധ പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല. പാർട്ടിയുടെ നയത്തെ എതിർത്തില്ല. സംഘടനാ സംവിധാനം നന്നാക്കുന്നതിന് വേണ്ടി സദുദ്ദേശപരമായ വിമർശനം മാത്രമാണ് നടത്തിയത്. എന്നാൽ വിമർശനം നടത്താൻ വളരെ സീനിയറായ തനിക്ക് അവകാശം ഇല്ലെങ്കിൽ ആ പ്രസ്‌ഥാനം കോൺഗ്രസ് അല്ലാതാകുന്നു എന്നാണ് അർഥം.
ചാനൽ ചർച്ചയുടെ പേരിൽ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് കെ ശിവദാസന്‍ നായരെയും, അനിൽ കുമാറിനെയും പാർട്ടിയിൽ നിന്നും താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തത്.
Read Also: കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും