കൊച്ചി: യാത്രക്കാർ ഇല്ലാതായതോടെ പത്തുദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരുംദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കുമെന്നാണ് സൂചന. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രക്കായുള്ള ദീർഘദൂര തീവണ്ടികളിൽ മാത്രമാണ് ആളുള്ളത്.
ശനിയാഴ്‌ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്‌സ്‌പ്രസിൽ രണ്ടു കോച്ചുകളിലേക്കുള്ള യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം കോച്ചുകൾ കുറച്ച് പരീക്ഷണം നടത്തിയിരുന്നു,
കഴിഞ്ഞയാഴ്‌ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി-ബാനസ്‌വാടിയും എറണാകുളം-ബാനസ്‌വാടിയും നിർത്തിയിരുന്നു. അനിശ്‌ചിതമായാണ് ഈ തീവണ്ടികൾ റദ്ദാക്കിയത്. തിങ്കളാഴ്‌ചയോടെ ദക്ഷിണ-പശ്‌ചിമ റെയിൽവേ, യശ്വന്ത്പൂർ-കണ്ണൂർ തീവണ്ടി റദ്ദാക്കി. ഇതോടെ മലബാറിൽ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികൾ ഇല്ലാതായി. ഇതിന് പിന്നാലെയാണ് ദക്ഷിണ റെയിൽവേ 12 തീവണ്ടികൾ ഒറ്റയടിക്ക് റദ്ദാക്കിയത്.
ലോക്ക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ രാത്രി 9ന് ശേഷം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് യാത്രാ സൗകര്യമില്ലാത്തതിനാൽ ആളുകൾ കുറയാൻ കാരണമായി. കേരളത്തിനുള്ളിൽ ജോലിക്കാർ മാത്രമാണ് ഇപ്പോൾ തീവണ്ടിയെ ആശ്രയിക്കുന്നത്. ചൊവ്വാഴ്‌ച മുതൽ സർക്കാർ ഓഫീസുകളിലടക്കം ഹാജർ 25 ശതമാനമാക്കിയതോടെ ഇനിയും യാത്രക്കാർ കുറയാനാണ് സാധ്യത.
Read also: ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി