കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. സംസ്‌ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി പ്രഖ്യാപിക്കണമെന്നും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നുമാവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്‌റ്റ് എന്ന സന്നദ്ധ സംഘടനയാണ് ഹരജി സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ബംഗാളിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. അക്രമങ്ങൾ അടിച്ചമർത്താൻ സൈന്യത്തെയും കേന്ദ്രസേനയെയും രംഗത്തിറക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
അതേസമയം, ബംഗാളിലെ ആക്രമണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Read also: ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി ബിഹാർ; അവശ്യ സേവനങ്ങൾ തുടരും