മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഡെൽഹി അതിർത്തിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന് പുറപ്പെട്ട കർഷകർ മഹാരാഷ്‌ട്ര അതിർത്തിയിൽ എത്തി. കർഷകരുടെ സംഘം കർണാടക-മഹാരാഷ്‌ട്ര ബോർഡറിൽ എത്തിയ വിവരം സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
അതേസമയം, കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നടത്താനിരുന്ന സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. സുപ്രീം കോടതി വിധി പരിശോധിക്കും. നാളെ 12 മണിക്ക് 41 കർഷക സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്.
ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരും. റിപ്പബ്ളിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്‌ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ചു.
നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി ഇന്ന് കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌തത്. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. അത് വരെ നിയമം സ്‌റ്റേ ചെയ്യുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
Kerala News: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം