ഔദ്യോഗിക രേഖകൾ ചോർന്നാൽ കർശന നടപടി; ആഭ്യന്തര വകുപ്പ്

By Syndicated , Malabar News
Pension Age Kerala
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക വിവരങ്ങളും രേഖകളും ചോര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ മാത്രമാകും ഉത്തരവാദികളെന്നും കേരള സിവില്‍ സര്‍വീസസ് നിയമപ്രകാരം ഉദ്യോഗസ്‌ഥർ നടപടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ്.

സി ആന്‍ഡ് എജിക്ക് കൈമാറിയ രേഖകള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിച്ച റിട്ട. സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നായര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.

2013 ഏപ്രിലിനും 2018 മാര്‍ച്ചിനുമിടയില്‍ സി ആന്‍ഡ് എജിക്ക് കൈമാറിയ രേഖകളാണ് ചോര്‍ന്നത്. പോലീസ്, ജയില്‍ ഉള്‍പ്പെടെ യൂനിഫോംഡ് ഫോഴ്സുകള്‍ക്ക് വേണ്ടിയാണ് ഉത്തരവിറക്കിയത്.

Read also: പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE