തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക വിവരങ്ങളും രേഖകളും ചോര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ മാത്രമാകും ഉത്തരവാദികളെന്നും കേരള സിവില്‍ സര്‍വീസസ് നിയമപ്രകാരം ഉദ്യോഗസ്‌ഥർ നടപടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ്.
സി ആന്‍ഡ് എജിക്ക് കൈമാറിയ രേഖകള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിച്ച റിട്ട. സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നായര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
2013 ഏപ്രിലിനും 2018 മാര്‍ച്ചിനുമിടയില്‍ സി ആന്‍ഡ് എജിക്ക് കൈമാറിയ രേഖകളാണ് ചോര്‍ന്നത്. പോലീസ്, ജയില്‍ ഉള്‍പ്പെടെ യൂനിഫോംഡ് ഫോഴ്സുകള്‍ക്ക് വേണ്ടിയാണ് ഉത്തരവിറക്കിയത്.
Read also: പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ