ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാസേന ഒരു ഭീകരനെ കൂടി വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെയാണ് സുരക്ഷാസേന വധിച്ചത്. കശ്‌മീരിൽ നാട്ടുകാർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സേനാവൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
അതേസമയം പൂഞ്ചിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ രണ്ട് സൈനികർ ഇന്ന് വീരമൃത്യു വരിച്ചിരുന്നു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫിസറും ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദുഷ്‌കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. ഒക്‌ടോബർ 10ന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
ഇതുവരെ 5 സൈനികരാണ് ഇവിടെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. കൂടാതെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ ജമ്മുവിലെ പൂഞ്ച് രജൗരി ഹൈവേ അടച്ചിട്ടുണ്ട്. ഇവിടേക്ക് നിലവിൽ കൂടുതൽ സൈനികരെ നിയോഗിച്ചു. പാകിസ്‌ഥാൻ അതിര്‍ത്തിയിലൂടെ ഓഗസ്‌റ്റില്‍ നുഴഞ്ഞ് കയറിയവരാണ് അക്രമം നടത്തുന്നതെന്നും, ഷോപ്പിയാനിലേക്ക് കടക്കാനാണ് ഇവരുടെ ശ്രമമെന്നും സൂചനകളുണ്ട്.
Read also: യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് 11 മരണം